Author: sanjudditahmedabad

വീട്ടിൽ ഒരു ജൈവ പച്ചക്കറിത്തോട്ടം

ആവശ്യകത കാർഷികവ്യത്തിയിലൂന്നിയ ഒരു  സംസ്ക്കാരമാണ്  നമമുടേത്. നമ്മുടെ നിത്യ  ആഹാരത്തിൽ  പച്ചകറികൾക്ക്  വളരെ പ്രധാനപ്പെട്ട സ്ഥാനമാണുളളത്. മുൻ പ് നമ്മുടെ വീട്ടുവളപ്പിൽ  വിവിധ തരം പച്ചകറികൾ  നാം കൃഷി ചെയ്തിരുന്നു. നമ്മുടെ ആവശ്യങ്ങൾക്ക്  നാം തന്നെ കൃഷി ചെയ്തുണ്ടാക്കുന്ന ഈ പച്ചക്കറികളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ   കാലക്രമേണ  നമ്മുടെ  സ്വാശ്രയശീലം ഇല്ലാതാവുകയും പൊതുവിപണിയിൽ  നിന്ന് നമുക്ക് ആവശ്യമുള്ളവ വാങ്ങി ഉപയോഗിക്കാനും തുടങ്ങി. ഇന്ന് പച്ചക്കറി മാത്രമല്ല മുട്ട, പാൽ, കോഴിഇറച്ചി, അരി, തുടങ്ങി അവശ്യവസ്തുകൾക്ക് നാം അന്യസംസ്ഥാനത്തെ  ആശ്രയിച്ചിരുന്ന അവസ്ഥയിൽ   എത്തി ചേർന്നിരിക്കുന്നു. 25 ലക്ഷം  ടണ്‍  പച്ചക്കറിയാണ് കേരളത്തിലെ  ജനത  ഒരു വർഷം  ഉപയോഗിക്കുന്നത്. വ്യവസായികമായി  കേരളം ഉല്പ്പാദിപ്പിക്കുന്ന പച്ചക്കറി 5 ലക്ഷം ടണ്‍  മാത്രമാണ്. ബാക്കി 20 ലക്ഷം ടണ്‍  പച്ചക്കറിയും  അന്യ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്നു. ഇതിനായി 1000-1250 കോടി രൂപയോളം നാം  ചെലവഴിക്കുന്നു. ഇന്ന്  നമ്മുക്ക് ലഭിക്കുന്ന  പച്ചക്കറികൾ  മാരകമായ രാസ  കീടനാശിനി,...

Read More

അടുക്കളത്തോട്ട പരിപാലന രീതികള്‍

അടുക്കളത്തോട്ടത്തില്‍ പച്ചമുളക് വളര്‍ത്താം   അടുക്കളയില്‍ പച്ചമുളക് ഉപയോഗിക്കാത്ത മലയാളികള്‍ ഇല്ലെന്നു തന്നെ പറയാം. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന പച്ചമുളകില്‍ നിരവധി രാസവസ്തുക്കളാണ് പ്രയോഗിച്ചിട്ടുള്ളത്. ഒന്നു മനസുവച്ചാല്‍ അടുക്കളത്തോട്ടത്തില്‍ നിഷ്പ്രയാസം വളര്‍ത്താവുന്ന വിളയാണ് പച്ചമുളക്. കേരളത്തിലെ കാലാവസ്ഥയില്‍ പച്ചമുളക് ധാരാളമായി ഉണ്ടാകും. അനുഗ്രഹ, ഉജ്ജ്വല, ജ്വാലാസഖി, ജ്വാലമുഖി, വെള്ളായണി സമൃദ്ധി, അതുല്യ എന്നീ പച്ചമുളക് ഇനങ്ങള്‍ നന്നായി വളരുന്നവയാണ്. ഗ്രോബാഗിലും പച്ചമുളക് നല്ല പോലെ വളരും. ഗ്രോബാഗിലും നിലത്തും നടുന്ന രീതി ഒരു സെന്റ് സ്ഥലത്തേയ്ക്ക് 4-5 ഗ്രാം വിത്ത് വേണം. ഏപ്രില്‍ മാസത്തില്‍ വിത്തുകള്‍ ചാക്കിലോ നിലത്തോ പാകി തയ്യാറാക്കണം. ഒരു മാസം പ്രായമായ മുളക് തൈകള്‍ മെയ്മാസത്തില്‍ പറിച്ചുനടാം. നിലം തയ്യാറാക്കുമ്പോള്‍ ബാക്ടീരിയ മൂലമുള്ള വാട്ടരോഗം ഒഴിവാക്കാന്‍ കുമ്മായം വിതറുന്നത് നല്ലതാണ്. അടിവളമായി ഉണങ്ങിപ്പൊടിച്ച പച്ചില കമ്പോസ്റ്റ്, ട്രൈക്കോഡര്‍മ കലര്‍ത്തിയ ചാണകപ്പൊടി എന്നിവ കൂട്ടികലര്‍ത്തി വേണം തടം തയ്യാറാക്കാന്‍. തൈകള്‍ വേരിനു ക്ഷതം പറ്റാത്ത രീതിയില്‍ പറിച്ചെടുത്ത് 60...

Read More

ശുദ്ധജലമത്സ്യകൃഷി

ശുദ്ധജലമത്സ്യകൃഷി   ആമുഖം വളര്‍ത്തു മല്‍സ്യങ്ങള്‍ കൃഷിരീതികള്‍ മത്സ്യക്കുള നിര്‍മ്മാണം കളസസ്യങ്ങളുടെ നിര്‍മ്മാര്‍ജ്ജനം മത്സ്യവിഷങ്ങള്‍ പൂരകാഹാരം വിളവെടുപ്പ് മത്സ്യരോഗങ്ങള്‍ ആഹാരക്രമം   ആമുഖം നല്ലയിനം മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ തിരഞ്ഞെടുത്ത് അവയെ ഉചിതമായ ജലാശയങ്ങളില്‍ വേണ്ടത്ര സംരക്ഷണം നല്‍കി വളര്‍ത്തി ആവശ്യാനുസരണം പിടിച്ചെടുക്കുന്നതിനെയാണ് മത്സ്യക്കൃഷി എന്നു പറയുന്നത്. ഉപ്പു കലരാത്ത ജലാശയങ്ങളില്‍ ചെയ്യുന്ന മത്സ്യക്കൃഷിയെ ശുദ്ധജലമത്സ്യക്കൃഷിയെന്നു പറയുന്നു. ആഗോള മത്സ്യക്കൃഷി മേഖലയില്‍ ഏറ്റവും അധികം പ്രചാരത്തിലുള്ള കട്ല, രോഹു, മൃഗാള്‍, സില്‍വര്‍ കാര്‍പ്പ്, കോമണ്‍ കാര്‍പ്പ്, ഗ്രാസ് കാര്‍പ്പ് എന്നിവയും, ചെമ്മീന്‍/കൊഞ്ച് ഇനങ്ങളില്‍ കാരച്ചെമ്മീനും ആറ്റുകൊഞ്ചും കേരളത്തില്‍ പ്രചാരമുള്ളവയാണ്. സാധാരണ കൃഷിയെ അപേക്ഷിച്ചും, കാലി വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍ എന്നിവയെ അപേക്ഷിച്ചും മത്സ്യക്കൃഷി വളരെ ആദായകരമാണ്   വളര്‍ത്തു മല്‍സ്യങ്ങള്‍ കൃഷിക്ക് തിരഞ്ഞെടുക്കുന്ന മല്‍സ്യങ്ങള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ വളര്‍ന്നു വലുതാകാനും കഴിയുന്നത്രയധികം മാംസം ഉല്‍പ്പാദിപ്പിക്കാനും കഴിവുണ്ടായിരിക്കണം. ഇവ സസ്യഭുക്കുകളോ, പ്ലവകാഹാരികളോ, ചീത്ത ജൈവ വസ്തുക്കള്‍ ഭക്ഷിക്കുന്നവയോ ആയിരിക്കുന്നതാണ് അഭികാമ്യം. കുഞ്ഞുങ്ങളെ ആവശ്യാനുസരണം...

Read More

ദേശീയപാതയിൽ തെരുവുനായ വിളയാട്ടം; യാത്രക്കാർ ഭീതിയിൽ

തുറവൂർ ∙ പാതയോരത്തു തള്ളുന്ന മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായകൾ യാത്രക്കാരെ ആക്രമിക്കുന്നു. ഹോട്ടലിൽ നിന്നുള്ള ജൈവ മാലിന്യങ്ങളും ഇറച്ചിക്കോഴിക്കടകളിൽ നിന്നുള്ള മാലിന്യങ്ങളുമാണു പാതയോരത്തു തള്ളുന്നത്. ഇവ ഭക്ഷിക്കാനെത്തുന്ന തെരുവുനായകൾ ഇരു ചക്രവാഹന യാത്രക്കാർ, കാൽ നടയാത്രികർ എന്നിവർക്കുനേരെ പാഞ്ഞടുക്കുന്നു. ദേശീയപാതയിൽ അരൂർ– ഒറ്റപ്പുന്ന വരെയാണു നായ ശല്യം രൂക്ഷമായിരിക്കുന്നത്. പാതയ്ക്കിരുവശവുമായി മുപ്പതിലേറെ സ്ഥലങ്ങളിലാണു മാലിന്യം വൻതോതിൽ തള്ളുന്നത്. ചെറുകിറ്റുകളിലും ചാക്കുകളിലുമാക്കിയാണു മാലിന്യം തള്ളുന്നത്. തെരുവുനായകൾ മാലിന്യം ഭക്ഷിക്കുന്നതിനിടെ കടിപിടി കൂടി റോഡിലേക്കു ചാടുന്നതിനാൽ ഇരുചക്രവാഹന യാത്രികർ അപകടത്തിൽപെടുന്നുമുണ്ട്. പല സ്ഥലങ്ങളിലും മാലിന്യം തള്ളുന്നതിനെതിരെ കർശന ന‌ടപടി സ്വീകരിക്കുമെന്ന് അധികൃതരു‌ടെ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും മാലിന്യവുമായി എത്തുന്നവർ ഗൗനിക്കാറില്ല. മാലിന്യം കുമിഞ്ഞുകൂടി അസഹ്യമായ നാറ്റമുണ്ടാകുമ്പോൾ ജനങ്ങളുടെ പ്രതിഷേധമുയരും. അപ്പോൾ മാത്രമാണ് അധികൃതർ മാലിന്യം നീക്കം ചെയ്യുന്നത്. പട്ടണക്കാട് ഹൈസ്കൂളിനു സമീപം, പട്ടണക്കാട് ക്ഷേത്രത്തിനു സമീപം, പുത്തൻചന്ത, ചന്തിരൂർ പാലത്തിനിറക്കം, കുത്തിയതോട്, ചമ്മനാട്, അരൂർ കെൽട്രോൺ ജംക്‌ഷനു സമീപം എന്നിവിടങ്ങളിലാണു മാലിന്യം...

Read More

മതവിശ്വാസം സംരക്ഷിക്കാം ആചാരം സംരക്ഷിക്കാനാവില്ല

“മതവിശ്വാസവും മതാചാരവും രണ്ടാണ്. മതവിശ്വാസത്തിന് സംരക്ഷണം നല്‍കാന്‍ ഭരണകൂടത്തിനാകും. എന്നാല്‍, ഒരു മതാചാരം പൊതുചിട്ടകള്‍ക്കോ സദാചാരത്തിനോ സാമൂഹ്യാരോഗ്യത്തിനോ സര്‍ക്കാര്‍ നടപ്പാക്കുന്ന ഏതെങ്കിലും സാമൂഹ്യസുരക്ഷാ നടപടിക്കോ എതിരാണെങ്കില്‍ ജനങ്ങളുടെ പൊതുനന്മയെ കരുതി ആ ആചാരം വഴിമാറണം”. 1952ല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എം സി ഛഗ്ലയും ജസ്റ്റിസ് പി ബി ഗജേന്ദ്ര ഗാഡ്കറും ഉള്‍പ്പെട്ട ബെഞ്ചില്‍നിന്നുണ്ടായ വിധിന്യായത്തിലെ ഈ ഭാഗം 2015 ഫെബ്രുവരി ഒമ്പതിന് സുപ്രീം കോടതി ആവര്‍ത്തിച്ചുറപ്പിച്ചു. ഹിന്ദുക്കളുടെ ബഹുഭാര്യാത്വം തടഞ്ഞ് ബോംബെയില്‍ ഉണ്ടായ നിയമം ഭരണഘടനയുടെ 25-ാം വകുപ്പ് അനുവദിക്കുന്ന മതസ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന വാദം തള്ളിയായിരുന്നു 1952ലെ വിധി. ഇപ്പോള്‍ ഈ കേസിലെ വിധി കോടതിക്ക് ഉദ്ധരിക്കേണ്ടിവന്നത് മുസ്ലിങ്ങള്‍ക്കിടയിലെ ബഹുഭാര്യാത്വവുമായി ബന്ധപ്പെട്ട കേസിലാണ്. ഒരു ഭാര്യ ഉണ്ടായിരിക്കെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചത് സര്‍വീസ്ചട്ട ലംഘനമാണെന്നു കണ്ടെത്തി സര്‍ക്കാര്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടയാളാണ് സുപ്രീം കോടതിയിലെത്തിയത്. ഉത്തര്‍പ്രദേശ് ജലസേചനവകുപ്പിലെ സൂപ്പര്‍വൈസര്‍ ഖുര്‍ഷിദ് അഹമ്മദ് ഖാനായിരുന്നു ഹര്‍ജിക്കാരന്‍. സബീനാ ബീഗമായിരുന്നു...

Read More